ഈ ബ്ലോഗ് തിരയൂ

2018 ജൂലൈ 4, ബുധനാഴ്‌ച

നാഗം പാട്ട് എന്ന അനുഷ്ഠാന നൃത്തം



നാഗം പാട്ട് എന്ന അനുഷ്ഠാന നൃത്തം

ഒരു പരമ്പരാഗത കലാ രൂപമാണ് നാഗംപാട്ട് അഥവാ സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം. പുള്ളുവർ എന്ന സമുദായക്കാരാണ് പുരാതന തറവാടുകളിലെ സർപ്പക്കാവുകളിൽ നാഗംപാട്ട് നടത്തിവരുന്നത്. നാഗാരാധന നടത്തി ജീവിച്ചു കൊള്ളാൻ ബ്രഹ്മാവ് വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവർ എന്ന് പറയപ്പെടുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്. പുള്ളോർക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല.
മണിപ്പന്തലിൽ വെച്ചാണ് നാഗപ്പാട്ട് നടത്തുന്നത്. കുരുത്തോല കൊണ്ട് അലങ്കരിച്ച ഈ മണിപ്പന്തലിനു നടുവിലായി സർപ്പത്തിന്റെ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്. മണിപ്പന്തൽ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാൻ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തിൽ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെ നടുവിൽ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞൾ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകൾ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവർണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാൻ തുടങ്ങിയാൽ മുഴുവനാക്കിയെ നിറുത്താൻ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയിൽ തുളകളിട്ടാണ് ഉപയോഗിക്കുന്നത്.
പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാൾ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സർപ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.

കളമെഴുത്തിന്റെ ഐതീഹ്യം




കളമെഴുത്തിന്റെ ഐതീഹ്യം

പണ്ട് രാക്ഷസവരംശം വിഷ്ണു ചക്രത്താല്‍ നശിച്ചകാലം നാലു രാക്ഷസസ്ത്രീകള്‍ പാതാളത്തില്‍ ചെന്ന് ഒളിച്ചിരുന്നു. അതില്‍ ഒരു രാക്ഷസി ബ്രഹ്മാവിനെ തപസുചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ വേണമെന്ന് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ ദാരികന്‍ എന്ന പുത്രന്‍ ജനിച്ചു. ദാരികന് യൗവ്വനം ആയപ്പോള്‍ രാക്ഷസവംശത്തിന്റെ അഭിവൃദ്ധിക്കായി ബ്രഹ്മാവിനെ തപസ്സുചെയ്ത് അനേകം വിദ്യായുധങ്ങള്‍ സ്വന്തമാക്കി. ആരാലും വധിക്കപ്പെടരുത് എന്ന വരം വേണ്ടേയെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള്‍ തന്റെ ശക്തിയില്‍ അഹങ്കാരം കൊണ്ട ദാരികന്‍ ആ വരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയാല്‍ തന്നെ നീ വധിക്കപ്പെടുമെന്ന് പറഞ്ഞ് ബ്രഹ്മാവ് മറഞ്ഞു. ദാരികന്‍ പാതാളത്തില്‍ നിന്നും പുറത്തുവന്നു. ത്രിലോകങ്ങളും കീഴടക്കി. ഭയന്നോടിയ ദേവന്മാരും മുനികളും കൈലാസത്തിലെത്തി ശ്രീപരമേശ്വരനില്‍ അഭയം തേടി. ദാരികന്റെ ദുഷ്ടതകള്‍ കേട്ട് കോപിച്ച പരമശിവന്റെ തൃക്കണ്ണില്‍ നിന്നും ഭദ്രകാളി ഉത്ഭവിച്ചു.

ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ഭദ്രകാളി അനേകായിരം ഭൂതഗണങ്ങളോടും ഘണ്ഠാകര്‍ണ്ണനോടുമൊപ്പം വേതാളത്തിന്റെ പുറത്തു കയറിച്ചെന്ന് ദാരികനെ പോരിന് വിളിച്ചു. ഭദ്രകാളിയും ദാരികനുമായി ഘോരയുദ്ധം തുടങ്ങി. ദാരികന് പരാജയം ഉണ്ടാകുമെന്നു ഭയന്ന ദാരികപത്‌നി പരമശിവനോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വരം വേണമെന്ന് അപേക്ഷിച്ചു. ക്ഷിപ്രപ്രസാദിയായ പരമേശ്വരന്‍ തന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് വടിച്ചു നല്‍കി. ഇത് ആരില്‍ പ്രയോഗിക്കുന്നുവോ അവന്‍ വീണുപോകുമെന്ന് പറഞ്ഞു. വസൂരിയുടെ വിത്താണ് ഭഗവാന്‍ നല്‍കിയത്. ശ്രീപരമേശ്വരന്‍ നല്‍കിയ വിത്തുമായി തിരിച്ച ദാരിക പത്‌നി കണ്ടത് തന്റെ ഭര്‍ത്താവിന്റെ ശിരസുമായി കോപാക്രാന്തയായി വരുന്ന കാളിയെയാണ്. കോപവും സങ്കടവും കൊണ്ട് ദാരികപത്‌നി വസൂരിയുടെ വിത്ത് ഭദ്രകാളിയുടെ നേരേ എറിഞ്ഞു. ദേവി കുഴഞ്ഞു. കൂടെയുണ്ടായിരുന്ന ഘണ്ഠാകര്‍ണ്ണന്‍ ദേവിയുടെ വ്രണങ്ങള്‍ നക്കിയെടുത്ത് ദേവിയെ അസുഖത്തില്‍ നിന്നും മോചിപ്പിച്ചു. ഭഗവതിയെ വിട്ട് ഓടിയെ വസൂരിദേവതയെ ഭദ്രകാളി പിടിച്ചുകൈകാലുകള്‍ ബന്ധിച്ചു. കണ്ണും കാതും പൊടിച്ചു. തന്നെ വധിക്കരുതെന്ന് അപേക്ഷിച്ച വസൂരിമാലയെ ദേവി തന്റെ അധീനതയിലാക്കി. അന്നുമുതല്‍ ഭദ്രകാളിയുടെ കീഴിലാണ് വസൂരിദേവത. കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ദേവിയുടെ കോപം ശമിപ്പിക്കാന്‍ ഈ രൂപം കാണണമെന്ന് പരമേശ്വരന്‍ സുബ്രഹ്മണ്യനോട് നിര്‍ദ്ദേശിച്ചതനുസരിച്ച് കൈലാസ കവാടത്തില്‍ വര്‍ണ്ണപ്പൊടികള്‍ കൊണ്ട് കളം വരച്ചു. ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം. ദേവിയുടെ ഈ രൂപമാണ് വടക്കുപുറത്തു പാട്ടിന് വരയ്ക്കുന്നത്. പുതുശ്ശേരി കുറുപ്പന്മാരാണ് കളം വരയ്ക്കുന്നത്. ദേവിയുടെ ഈ രൂപം വരച്ച് ആരാധിക്കുന്നത് നാടിനും നാട്ടുകാര്‍ക്കും ശ്രേയസ്‌കരമാണ്.

സര്‍പ്പം തുള്ളല്‍ / പാമ്പിന്‍കളം




സര്‍പ്പം തുള്ളല്‍ / പാമ്പിന്‍കളം

ഗൃഹത്തിലും നാട്ടിലും ഉണ്ടാകുന്ന പല ദൌര്‍ഭാഗ്യങ്ങള്‍ക്കും രോഗങ്ങള്‍ക്കും സര്‍പ്പദേവതയുടെ കോപമാണെന്ന് കരുതി അതിനു പ്രതിവിധിയായി നടത്തുന്ന അനുഷ്ഠാനമാണ് സര്‍പ്പം തുള്ളല്‍. സര്‍പ്പപ്പാട്ട്, പാമ്പിന്‍കളം, നാഗപ്പാട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സര്‍പ്പകോപത്തിനു പ്രതിവിധിയായും, ഐശ്വര്യം കൈവരുത്തുവാനുമായി സര്‍പ്പക്കാവുകളില്‍വെച്ച് നാഗക്കളവും പാട്ടും നടത്തുന്നു. ഭൂമിയുടെ അധിപനായ നാഗങ്ങളെ പ്രസാദിപ്പിക്കാന്‍ പലതറവാടുകളിലും സര്‍പ്പം തുള്ളല്‍ വഴിപാടായി നടത്താറുണ്ട്‌. കന്നി, തുലാം, കുംഭം, മേടം തുടങ്ങിയ മാസങ്ങളിലാണ് സര്‍പ്പം തുള്ളല്‍ നടത്തുന്നത്. സര്‍പ്പം തുള്ളലിന് കാര്‍മ്മികത്വം വഹിക്കുന്നത് പരമ്പരാഗതമായി പുള്ളുവര്‍ സമുദായങ്ങളാണ്.

നാഗക്കളം എഴുതുന്നതിനു മുമ്പ് കളം കുറിക്കുക എന്നൊരു ചടങ്ങുണ്ട്. എഴുടിവസത്തിനു മുമ്പ് കളത്തിനുവേണ്ട സാധന സാമഗ്രികളുടെ ചാര്‍ത്ത് കുറിക്കുന്നു. വീട്ടുമുറ്റത്തോ സര്‍പ്പക്കാവിലോ ഇട്ട പന്തലില്‍ പാലക്കൊമ്പ്, കുലവാഴ, എന്നിവകൊണ്ട് അലങ്കരിക്കും. ത്രിസന്ധ്യകഴിഞ്ഞാല്‍ പന്തലിന്റെ കന്നി മൂലയില്‍ ഗണപതി പൂജ നടത്തുന്നു. അതിനുശേഷമാണ് കളമെഴുത്ത് തുടങ്ങുന്നത്. മഞ്ഞള്‍പ്പൊടി, അരിപ്പൊടി, കരിപ്പൊടി, വാകപ്പൊടി എന്നിവയാണ് കളമെഴുതാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍. കണ്ണന്‍ ചിരട്ടയില്‍ പൊടി നിറച്ചശേഷം നിലത്ത് തട്ടിതട്ടിയാണ് കളം വരക്കുന്നത്. പ്രഭാതത്തില്‍ തുടങ്ങുന്ന കളമെഴുത്ത് ഉച്ചയാകുന്നതോടെ പൂര്‍ത്തിയാകും. ഏഴരവെളുപ്പിന് മുന്‍പ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കണം എന്നാണ് പ്രമാണം. രാഹുകാലത്ത് ചടങ്ങുകള്‍ ആരംഭിക്കാറില്ല. ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ട് നാഗങ്ങളെയാണ് ചെറുതായ കളത്തില്‍ ചിത്രീകരിക്കുന്നത്. നാഗഫണം കിഴക്ക് വരുന്ന രീതിയിലാണ് വരയ്ക്കുന്നത്.


സര്‍പ്പം തുള്ളല്‍ നടത്തുന്ന തറവാടുകളില്‍ അവിടുത്തെ മുതിര്‍ന്ന സ്ത്രീ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇവരെ സഹായിക്കാന്‍ ഒരു പെണ്‍കുട്ടിയും, ആണ്‍കുട്ടിയും ഉണ്ടാകും. 'കാപ്പും, കന്യാവും' എന്നാണ് ഇവരെ വിളിക്കുന്നത്. സാധാരണയായി പന്ത്രണ്ട് വയസ്സിനു താഴെയുള്ള ബാലികാബാലന്മാരെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്. ഒമ്പത് ദിവസത്തെ വ്രതം എടുത്തു വേണം കര്‍മ്മത്തിനു തയ്യാറാവാന്‍. കൈയ്യില്‍ മഞ്ഞള്‍ കഷ്ണം ചേര്‍ത്ത ചരട് കെട്ടുന്നതോടെ കാപ്പും, കന്യാവും കര്‍മ്മികളാകുന്നു. പട്ടും മഞ്ഞളും ചാര്‍ത്തിയ വിളക്കിന് മുമ്പില്‍ നാഗങ്ങള്‍ക്ക്‌ നൂറും പാലും നല്‍കുന്നു. പുള്ളുവന്‍പ്പാട്ട് ആരംഭിക്കുമ്പോള്‍ കവുങ്ങില്‍ പൂക്കില കൈയ്യില്‍ തിരുകി കാപ്പും കന്യാവും കളത്തില്‍ ഇരിക്കും. കളമെഴുതി ആവാഹിച്ചു സര്‍പ്പങ്ങള്‍ പ്രവേശിക്കുന്നതോടെ ഇവര്‍ കലികയറി പൂക്കുല കുലുക്കി പുള്ളുവന്‍ പാട്ടിനൊത്ത് തുള്ളും. തറവാട്ടിലെ കന്യകമാരും ഇതില്‍ പങ്കുചേരും. പാട്ടിന്റെ ദ്രുതാവസ്ഥയില്‍ കന്യകമാര്‍ നാഗങ്ങളായി ആടി കളം മായ്ക്കുന്നു. ഇതോടുകൂടി കളമെഴുത്ത് പാട്ടും അവസാനിക്കുന്നു. പാട്ടിനൊത്ത് കളം മായ്ക്കാതിരുന്നാല്‍ പൂജ ഫലിച്ചിട്ടില്ലെന്നാണ് വിശ്വാസം. അപ്പോള്‍ വീണ്ടും ചടങ്ങുകള്‍ ആവര്‍ത്തിക്കുന്നു

2018 ജൂലൈ 3, ചൊവ്വാഴ്ച

നാഗപഞ്ചമി




നാഗപഞ്ചമി

ശ്രാവണമാസത്തിലെ (കര്‍ക്കടക മാസം) ശുക്ലപക്ഷത്തില്‍ വരുന്ന പഞ്ചമിയാണ് നാഗപഞ്ചമി. ആസ്തികമുനി നാഗരക്ഷചെയ്തത് നാഗപഞ്ചമിക്കാണെന്നും അന്ന് പൂജ നടത്തിയാല്‍ നാഗങ്ങള്‍ അത്യധികം ആഹ്ലാദിക്കുമെന്നും പുരാണങ്ങള്‍ പറയുന്നു. കാളിയ സര്പ്പ ത്തിനു മേല്‍ ശ്രീകൃഷ്ണന്‍ നേടിയ വിജയത്തിന്റെ അനുസ്മരണമായും ഈ ദിനം കൊണ്ടാടുന്നു. നാഗങ്ങള്ക്ക് ‌ അബദ്ധത്തില്‍ മുറിവേറ്റാലോ എന്ന് കരുതി കൃഷിപണി ചെയ്യാതെയാണ് വടക്കേ ഇന്ത്യക്കാര്‍ നാഗപഞ്ചമി വ്രതം നോക്കുന്നത്. സര്പ്പ്പ്രീതിക്കുവേണ്ടി ഇന്നേ ദിവസം നാഗങ്ങളെ പൂജിക്കുന്നു. സര്‍പ്പക്കളമെഴുതിയും, പാട്ടുപാടിയും ഊഞ്ഞാലാടിയും ഈ ഉത്സവം ആഘോഷിക്കും. പൂര്‍ണ്ണമായും ഉപവസിച്ച് നാഗ തീര്ത്ഥജത്തിലോ, നദികളിലോ സ്നാനം ചെയ്ത് നാഗങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മാളങ്ങള്ക്ക് മുന്നില്‍ നൂറും പാലും സമര്പ്പിക്കുന്നു. പഞ്ചമിദിവസം നാഗങ്ങളെ പാലില്‍ കുളിപ്പിക്കുന്നവര്‍ക്കും അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും കരഗതമാകും. നാഗപഞ്ചമി ദിവസം പാലഭിഷേകം, പാല്നിവേദ്യം എന്നിവ നടത്തിവരുന്ന ഗൃഹങ്ങളില്‍ സര്പ്പലഭയമുണ്ടാവില്ല.

നാഗാരാധന കേരളത്തില്‍.



നാഗാരാധന കേരളത്തില്‍.
പരശുരാമനാണ് കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിര്‍വഹിച്ചപ്പോള്‍, അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമന്‍, ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.
പ്രാചീനകേരളം അഹിഭൂമി (നാഗങ്ങളുടെ നാട്), നാഗലോകം 
എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമര്‍ശിക്കപ്പെട്ടുകാണുന്നത്. മുന്‍പറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നില്‍. ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സര്‍പ്പഫണത്താലി, സര്‍പ്പരൂപം കൊത്തിയുണ്ടാക്കിയ വളകള്‍ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ ബ്രാഹ്മണര്‍ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്. മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളില്‍ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു.
കേരളത്തിലെ പ്രധാന നാഗാരാധനാക്ഷേത്രങ്ങള്‍.
കേരളത്തില്‍ വളരെയധികം സര്‍പ്പാരാധനാകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ പാമ്പുമ്മേക്കാവും മണ്ണാറശാലയും വെട്ടിക്കോടും ആമേടയുമാണ്. സര്‍പ്പങ്ങളും ഉപദേവതകളുമായി അനേകം വിഗ്രഹങ്ങള്‍ ഇവിടെ ആരാധിക്കപ്പെടുന്നു.

അറിഞ്ഞും അടുത്തും അച്ഛനൊപ്പം

അറിഞ്ഞും അടുത്തും അച്ഛനൊപ്പം
അമ്മയ്ക്ക് എല്ലാം വാവിട്ടു കരഞ്ഞ് തുറന്നു പറയാം.അച്ഛന് വാത്സല്യത്തോടെ എല്ലാം നെഞ്ചിലൊതുക്കാം.അച്ഛന്‍ വാവിട്ട് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ലോകം തന്നെ മാറിപ്പോയേക്കാം.അതുകൊണ്ടാവണം ഈ നെഞ്ചിലൊതുക്കം അച്ഛന് വരദാനമായികിട്ടിയത്.ഇങ്ങനെയൊക്കെ എല്ലാമക്കളും ഒരുനിമിഷം ചിന്തിച്ചിട്ടുണ്ടാവണം.അമ്മ എല്ലാമാണെന്നു പറയുമ്പോഴും അച്ഛന്‍ എല്ലാമാകാതായിപ്പോകുന്നില്ലല്ലോ.ഇന്ന് അച്ഛന്‍ദിനം. അച്ഛനും മക്കളും തമ്മിലുള്ള ബന്ധവും കുടുംബത്തിലെ അച്ഛന്‍ സാന്നിധ്യവുമൊക്കെ പറഞ്ഞാല്‍ തീരാത്ത കഥക്കൂടാണ്.പിതൃസങ്കല്‍പ്പത്തെക്കുറിച്ചാകട്ടെ പിന്നെയുമുണ്ട് അത്ര തന്നെയും.ബന്ധങ്ങള്‍ക്കു കൂടുതല്‍ ഇഴയടുപ്പമുള്ള ഇന്ത്യയില്‍ പ്രത്യേകിച്ച് ഇതിന്റെ രസമുകുളം കൂടും.നമ്മുടെ വേദേതിഹാസങ്ങളിലും മറ്റും പിതൃസ്വരൂപത്തിനു നല്‍കിയിട്ടുള്ള വിശേഷണങ്ങളും മഹത്വവുമൊക്കെ അനവദ്യസുന്ദരമാണ്.പിതാവിനായി മക്കള്‍ ഉഴിഞ്ഞുവെച്ച ജീവിതവും മക്കള്‍ക്കായി പിതാവിന്റെ ത്യാഗ സമ്പത്തുമൊക്കെ അതില്‍ക്കാണാം.പിതാവിന്റെ പ്രതിബിംബമാണ് പുത്രജന്മമെന്നൊരു സങ്കല്‍പ്പമുണ്ട്.മനുഷ്യനില്‍ സ്വരൂപിക്കപ്പെട്ട അച്ഛന്‍പേടിയുടെ ഭാവനാരൂപമാണ് ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുളയെന്ന് അതിനു പിന്നിലെ മനശാസ്ത്രം തേടിപ്പോയവര്‍ പറഞ്ഞിട്ടുണ്ട്.അത് ഒറ്റപ്പെട്ടൊരു നിരീക്ഷണമാകാം. പിതൃ സങ്കല്‍പ്പം എന്നും പാവനവും പ്രിയപ്പെട്ടതുമാണ്. ഇന്ന് മറവിരോഗം കൂടുതല്‍ അല്ലെന്നുമാത്രമല്ല മറവിതന്നെ രോഗമായും ഓര്‍മയെക്കാള്‍ മറവികൂടുതലായും തീരുന്ന ഇന്നത്തെ ചുറ്റുപാടില്‍ വേണ്ടപ്പെട്ടതുപോലും നിര്‍ബന്ധമായി ഓര്‍മിപ്പിക്കേണ്ടിവരുന്നതില്‍ വൈരുധ്യം ഉണ്ടാവാം.അങ്ങനെ നിര്‍ബന്ധിച്ചു ഓര്‍മിപ്പിക്കേണ്ടതാണോ അച്ഛനനുഭവം എന്നുമാകാം.ഇരിക്കട്ടെ,അച്ഛനും മക്കള്‍ക്കും വാത്സല്യംകൊണ്ട് അവരവരെത്തന്നെ വിചാരണ ചെയ്യാമല്ലോ.കുറഞ്ഞുപോയെന്നു തോന്നുന്ന സ്‌നേഹം അധികമാക്കാനും ഉള്ളതു തരിമ്പും കുറയാതെ നിലനിര്‍ത്താനും കഴിയുമല്ലോ. കരുതലും ജാഗ്രതയും നല്‍കുന്ന സുരക്ഷയുടെ കാവലാണ് അച്ഛന്‍. അമ്മയുടെ തണലില്‍ അച്ഛന്റെ സുരക്ഷ.അച്ഛനുണ്ടെങ്കില്‍ ഭൂമിയുടെ അറ്റത്തോളം പോകാമെന്ന ധൈര്യം.എപ്പഴും അമ്മയോടൊപ്പമായ മക്കള്‍ അച്ഛന്‍ വരാന്‍ വഴിക്കണ്ണുമായി കാത്തിരിക്കും.അച്ഛനൊപ്പമേ ഉണ്ണൂ...കിടക്കൂ,അച്ഛന്റെ നെഞ്ചില്‍ ചൂടുപറ്റി.ഭൂമിയിലെ ഏതുമക്കള്‍ക്കും കുഞ്ഞുന്നാളില്‍ ഉള്ളതാണ് ഇത്തരം അച്ഛനനുഭവം.ഈ അനുഭവമണ്ണില്‍ വേരാഴ്ത്തി വളര്‍ന്ന് മക്കളില്‍ വടവൃക്ഷമാകുന്നതാണ് അച്ഛന്‍.
പണ്ടെത്തെ മക്കള്‍ക്ക് അരുതാത്തതു ചെയ്യാതിരിക്കാന്‍ മുന്നറിയിപ്പു നല്‍കുന്ന അതിര്‍ത്തിപ്പേടികൂടിയായിരുന്നു അച്ഛന്‍.അച്ഛന്‍ പിണങ്ങും..വഴക്കുപറയും...തല്ലും എന്നൊക്കെ.മക്കളെ ചൊല്ലുവിളിക്കു വളര്‍ത്താന്‍ ഇത്തരം ഭയപ്പെടുത്തലുകള്‍ വേണമെന്നു കരുതിയിരുന്നു അന്നത്തെ ചില പിതാക്കന്മാര്‍.ചിലര്‍ വഴക്കു പറഞ്ഞതിനും തല്ലിയതിനുമൊക്കെ മക്കളെ ആശ്വസിപ്പിച്ചിരുന്നത് അവരുടെ ഇഷ്ടവിഭവങ്ങള്‍ വാങ്ങിക്കൊടുത്താണ്.ചില തെറിപ്പന്മാരായ മക്കള്‍ ഇത്തരം ഇഷ്ടങ്ങള്‍ ആസ്വദിക്കാന്‍ തല്ലുകൊള്ളേണ്ട കുസൃതികളൊക്കെ ഒപ്പിക്കുമായിരുന്നു.എന്നാല്‍ പലര്‍ക്കും ഏറ്റവും വലിയ കൂട്ടുകാരായിരുന്നു അച്ഛന്‍. കാലം മാറിയപ്പോള്‍ അച്ഛനും മക്കളും തമ്മിലുളള ബന്ധങ്ങള്‍ക്കു ഉലച്ചില്‍ തട്ടിയില്ലെങ്കിലും മനോഭാവങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.പഴയ അച്ഛന്‍പേടി കുറവാണ് പുതുതലമുറയ്ക്ക്. അച്ഛനെ കൂട്ടുകാരനായി കാണാനാണു താല്‍പര്യം.കാര്യങ്ങള്‍ പരസ്പരം തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് ഈ സൗഹൃദംകൊണ്ടുദ്ദേശിക്കുന്നത്.ഇത്തരമൊരു തുറന്ന സൗഹൃദമോ തുറന്നു പറച്ചിലോ അന്നുണ്ടായിരുന്നില്ല. അച്ഛനോടുള്ള ബഹുമാനം ഉലയാതിരിക്കാന്‍ അകലംപാലിച്ചിരുന്നുവെന്നും വേണമെങ്കില്‍ പറയാം.എന്തെങ്കിലും പരിഭവമോ പിണക്കമോ അകല്‍ച്ചയോ അച്ഛനും മക്കള്‍ക്കുമിടയിലുണ്ടെങ്കില്‍ അതു മറന്നും പൊറുത്തും ഇല്ലാതാക്കണം. ഈ ദിവസം ആവശ്യപ്പെടുന്നത് കൂടുതല്‍ അറിഞ്ഞും അടുത്തും അച്ഛനൊപ്പം നില്‍ക്കാനാണ്.

അനന്ത നാഗമഹാത്മ്യം



അനന്ത നാഗമഹാത്മ്യം
🌹
നാഗദേവതകളിൽ ശ്രേഷ്ഠനായ അനന്തന്റെ മഹത്വത്തെപ്പറ്റി വിഷ്ണുപുരാണത്തിൽ പറയുന്നത് ഇപ്രകാരമാണ്.പാതാളത്തിന്റെ അന്തർഭാഗത്ത് വിഷ്ണുവിന്റെ തമോഗുണസ്വരൂപമായ ഒരു ശരീരമുണ്ട്.അതിന്റെ ഗുണങ്ങളെ വർണ്ണിക്കുവാൻ ആരാലും സാദ്ധ്യമല്ല.ദേവന്മാരും ഋഷിവര്യന്മാരും പൂജിക്കുന്ന ആ ദേവനെ സിദ്ധന്മാർ അനന്തൻ എന്നു പുകഴ്ത്തി പറയുന്നു. അനന്തന് ആയിരം ശിരസ്സുകള്.സ്പഷ്ടമായി കാണാവുന്ന സ്വസ്തിക ചിഹ്നം അനന്തന്റെ ശിരസ്സിനെ ശോഭിപ്പിക്കുന്നു.ഓരോ ശിരസ്സിലും കാണുന്ന അമൂല്ല്യരത്നങ്ങൾ നാല് ദിക്കുകളേയും പ്രകാശിപ്പിക്കുന്നു.ലോകനന്മയ്ക്കായി അനന്തമൂർത്തി അസുരന്മാരെയെല്ലാം നിഷ്ക്രിയരാക്കി തീർക്കുന്നു.മദം കൊണ്ട് എപ്പോഴും ചുറ്റിത്തിരിയുന്ന കണ്ണുകളോടു കൂടിയവനും മദോന്മത്തനും നീലവസ്ത്രമണിഞ്ഞവനും വെളുത്തഹാരം ധരിച്ചിരിക്കുന്നവനുമായ അനന്തൻ മേഘമാല ചാർത്തിയതും ഗംഗാ പ്രവാഹത്താൽ അലങ്കരിച്ചതുമായ മറ്റൊരു കൈലാസ പർവ്വതത്തെപ്പോലെ ശോഭിക്കുന്നു.നീലനിറത്തിലുള്ള അംഗവസ്ത്രം അണിയുന്ന അനന്തന്റെ മാറിൽ വെളുത്ത മുത്തുഹാരം പ്രശോഭിക്കുന്നു.ഒരു കൈയിൽ കലപ്പയും മറ്റേകൈയിൽ ഇരുമ്പുലക്കയും ധരിച്ചിരിക്കുന്ന അനന്തനെ ശ്രീദേവിയും വാരുണീദേവിയും സേവിക്കുന്നു.കൽപ്പാന്തകാലത്ത് സങ്കർഷണമൂർത്തിയായ രുദ്രൻ,അനന്തനിലൂടെ വിഷാഗ്നി ജ്വാലയായി ആവിർഭവിച്ച് മൂന്നുലോകങ്ങളേയും സംഹരിക്കുന്നു.സകല ദേവന്മാരും പൂജിക്കുന്ന ആ ആദിശേഷൻ ഭൂമണ്ഡലത്തെ ഒരു കിരീടം പോലെ ശിരസ്സിൽ ധരിച്ചു കൊണ്ട് സ്ഥിതി ചെയ്യുന്നു. അനന്തന്റെ ബലം, പ്രതാപം സ്വരൂപം ആകൃതി എന്നിവ വർണ്ണിക്കുവാനോ അവ മനസ്സിലാക്കുവാനോ ദേവന്മാർക്കു പോലും സാദ്ധ്യമല്ല.
അനന്തന്റെ വാസസ്ഥലമായ പാതാളത്തെപ്പറ്റി ചില വിവരങ്ങൾ ദേവി ഭാഗവതം അഷ്ടമ സ്കന്ദത്തിൽ കാണുന്നു.പാതാളത്തിന്റെ മൂലസ്ഥാനത്ത് അനന്തൻ എന്ന പേരോടു കൂടിയ ഒരു സ്ഥലം ഉണ്ട്. ഇതിന് മുപ്പതിനായിരം യോജന വിസ്താരമുണ്ട്.അനന്തന് സങ്കർഷണൻ എന്നു കൂടി പേരുണ്ട്.മറ്റുള്ള നാഗശ്രേഷ്ഠന്മാർ ഭക്തിയോടു കൂടി അനന്തന്റെ പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം ചെയ്തു കൊണ്ട് വർത്തിക്കുന്നു.
അഷ്ടനാഗങ്ങളിൽ പ്രധാനിയാണ് അനന്തൻ അന്ത്യമില്ലാത്തത് എന്നാണ് പേരിന്റെ അർത്ഥം.അനന്തൻ മഹാവിഷ്ണുവിന്റെ അംശാവതാരമാണ്.സപ്തസാഗരങ്ങളിൽ ഒന്നായ പാലാഴിയിൽ അനന്തൻ കിടക്കുന്നു. വിഷ്ണു അനന്തനാകുന്ന ശയ്യയിൽ ശയിക്കുന്നു
നാഗമാതാവ് കദ്രുവും ഗരുഡമാതാവ് വിനതയും തമ്മിൽ മത്സരം നടക്കുമ്പോൾ അനന്തൻ അതിൽ നിന്നും ഒഴിഞ്ഞുമാറി ഗന്ധമാദനം,ബദരികാശ്രമം എന്നിവിടങ്ങളിൽ തപസ്സു ചെയ്തു. ബ്രഹ്മദേവന്റെ നിർദേശാനുസരണം അനന്തൻ ആയിരം ഫണങ്ങളാൽ ഭൂമിയെ താങ്ങി നിർത്തുവെന്ന് വിശ്വസിക്കപ്പെടുന്നു.ആസുരതയുടെ തപശക്തിയെ അനന്തൻ തന്റെ രത്നകിരീടത്തിലെ ശോഭകൊണ്ട് ഭേദിക്കുന്നു.ലാംഗലം,മൂസലം എന്നീ ആയുധങ്ങൾ അനന്തനുണ്ട്.അനന്തന്റെ ഫണത്തിൽ സ്വസ്തിക് ചിഹ്നം ഉണ്ട്
പ്രപഞ്ചത്തിന്റെ നാലിലൊന്ന് ഉണ്ടാക്കിയിരിക്കുന്നത് സത്തമാത്രമായ നിർഗുണബ്രഹ്മം കൊണ്ടാണ് ബാക്കിയുള്ള മുക്കാൽ പങ്ക് ചൈതന്യ സ്വരൂപമായ ബ്രഹ്മവും
ഇങ്ങനെ ശേഷിക്കുന്നതിനെ "ശേഷൻ "എന്നു വേദങ്ങൾ ഘോഷിച്ചു.അങ്ങനെയാണു നാഗരാജാവായ അനന്തന് ആദിശേഷൻ എന്ന പേര് കിട്ടിയത്.അനന്തന്റെ പുറത്ത് ശയിക്കുന്നതിനാൽ "വിഷ്ണു ഭഗവാൻ" "ശേഷശായി" ആയി.ആദിമധ്യാന്തരഹിതവും നാശരഹിതവുമായ "ബ്രഹ്മസങ്കൽപ്പം" എന്ന് തിരിച്ചറിയണം.ആത്മസ്വരൂപമായ "തുര്യൻ" സ്ഥൂലസൂക്ഷ്മകാരണങ്ങളെ സൃഷ്ടിച്ചും രക്ഷിച്ചും ലയിപ്പിച്ചും ഇരിക്കുന്ന പ്രാണന്റെ അവസ്ഥയാണ്.ഇതിന് "ഗൂഢ പാദ" നെന്നാണ് പറയാറ്."ഗൂഢപാദം" ചുരുക്കത്തിൽ നാഗമെന്നാൽ പരമാത്മാവ് തന്നെ. അജ്ഞാനമാകുന്ന പുറംചട്ട ഇടയ്ക്കിടെ പുറത്തു കളയുന്ന നിർമുക്തനായ ശ്രേഷ്ഠ തയുടെ പ്രതീകമാണ് അനന്തൻ.

2018 ജൂലൈ 1, ഞായറാഴ്‌ച

നാഗയക്ഷി ബാധിച്ചാലുള്ള പരിഹാരമെന്താണ്?




നാഗയക്ഷി ബാധിച്ചാലുള്ള പരിഹാരമെന്താണ്?
   കാവുകളിലെ പ്രധാന ദേവത. അമ്പലങ്ങളിലൊക്കെ ഉപദേവതയായിട്ട് പ്രതിഷ്ഠിച്ചിരിക്കുന്നത് നാഗയക്ഷിയാണ്. നാഗയക്ഷിക്ക് ഏറ്റവും പ്രധാനമായുള്ളത് പുള്ളുവന്‍പാട്ടും കളമെഴുത്തും ആണ്. മണ്ണാറശാലയിലെ പ്രധാന പ്രതിഷ്ഠ നാഗയക്ഷിയാണ്. ശിശുക്കള്‍ക്ക് അഞ്ചാംവയസ്സില്‍ ബാധിക്കുന്ന രോഗത്തെയും നാഗയക്ഷി എന്നപേരില്‍ അറിയപ്പെടുന്നു. നെയ്യും തൈരും ചേര്‍ത്ത ഹവിസ്സ് എഴുപത്തൊന്നു തിരിയും അന്‍പത്തൊന്ന് കോല്‍തിരിയും കൊളുത്തി നടയ്ക്കലിരുത്തി ബലി നല്‍കുകയാണ് നാഗയക്ഷി ബാധിച്ചാലുള്ള പരിഹാരമായി ചെയ്യേണ്ടത്.

എങ്ങനെയുള്ളവരാണ് കുടുംബയക്ഷികളായിത്തീരുന്നത്?



എങ്ങനെയുള്ളവരാണ് കുടുംബയക്ഷികളായിത്തീരുന്നത്?

എങ്ങനെയുള്ളവരാണ് കുടുംബയക്ഷികളായിത്തീരുന്നത്?
  ഉപദേവതകളായി ആരാധിച്ചുവരുന്ന യക്ഷികളില്‍ ഒരു വിഭാഗമാണ്‌ കുടുംബയക്ഷികള്‍. കുടുംബത്തിന്റെ പരദേവതയായിട്ടാണ് ഇവരെ ആരാധിച്ചുവരുന്നത്. ഇവര്‍ക്ക് പ്രത്യേകം പൂജാമുറിതന്നെ തയ്യാറാക്കാറുണ്ട്. കുടുംബത്തിലെ നെല്ലറയോട് ചേര്‍ന്നുള്ള പൂജാമുറിയില്‍ ചുവന്ന പട്ടു വിരിച്ച പീഠങ്ങളിലാണ് കുടുംബയക്ഷിയെ ആവാഹിച്ചിരുത്തുന്നത്. ഇവരെ പ്രീതിപ്പെടുത്തിയാല്‍ കുടുംബത്തിന് രക്ഷ ലഭിക്കുമെന്നാണ് വിശ്വാസം. പ്രത്യേക ദിവസങ്ങളില്‍ ഇവര്‍ക്കായി ഒരുക്കുന്ന പൂജയില്‍ പാല്‍പായസം. തിരളി തുടങ്ങിയവ അര്‍പ്പിക്കാറുണ്ട്. കുടുംബത്തില്‍ അകാല ചരമമടഞ്ഞതും ശിവപാര്‍വ്വതീ ഭക്തരായി കഴിഞ്ഞവരുമായ സ്ത്രീകളാണ് കുടുംബയക്ഷികളായി മാറുന്നതെന്നാണ് വിശ്വാസം.

ഹൈന്ദവ ദേവതകളുടെ പട്ടിക



ഹൈന്ദവ ദേവതകളുടെ പട്ടിക

ഹൈന്ദവ ദേവതകളുടെ പട്ടിക
-----------------------------------------------
ഉള്ളടക്കം
--------------
1 ആദിപരാശക്തി
2 ബ്രഹ്മാവ്
3 ശിവൻ
4 വിഷ്ണു
5 അവതാരങ്ങൾ
5.1 ബ്രഹ്മാവ്
5.2 ലക്ഷ്മി
5.3 ദുർഗ്ഗ
5.4 വിഷ്ണു
5.4.1 ദശാവതാരം
6 അക്ഷരമാലാക്രമത്തിൽ
6.1 അ-അം
6.2 ക-ങ
6.3 ച-ഞ
6.4 ത-ന
6.5 പ-മ
6.6 യ-ഹ
7 കണ്ണികൾ
---------------------------------------------
ആദിപരാശക്തി
സരസ്വതി
ഗായത്രി
സാവിത്രി
ശതരൂപ
വാക്/വാഗീശ്വരി
ശാരദ
ലക്ഷ്മി
----------
അഷ്ടലക്ഷ്മി
ആദി-ലക്ഷ്മി
ധന-ലക്ഷ്മി
ധന്യ-ലക്ഷ്മി
സന്ദാന-ലക്ഷ്മി
വിജയ-ലക്ഷ്മി
വിദ്യാ-ലക്ഷ്മി
ധൈര്യ-ലക്ഷ്മി
ഗജ-ലക്ഷ്മി
ശ്രീ
ഭൂദേവി
അലക്ഷ്മി
പാർവ്വതി
-------------
സതി/ദാക്ഷായണി
ശക്തി
മഹാവിദ്യ
കാളി
താരാ ദേവി
തൃപുര സുന്ദരി
ഭുവനേശ്വരി
ഭൈരവി
ധൂമവതി
ബഹളമുഖി
മാതംഗി
കമലാത്മിക
ഭവാനി
ദുർഗ്ഗ
നവദുർഗ്ഗ
ശൈലപുത്രി
ബ്രഹ്മാചരണി
കൂശ്മാണ്ട
സ്കന്ദ മാതാ
കാർത്യായണി
മഹാഗൗരി
കാളരാത്രി
ചന്ദ്രഘണ്ട
സിദ്ധി ധാത്രി
ജഗത്ധാത്രി
ബ്രഹ്മാവ്
--------------
പ്രജാപതി
ശിവൻ
------------
മഹാദേവൻ
പ്രജാപതി
ഖണ്ഡോബ
ജ്യോതിബ
ഭൈരവൻ
നടരാജൻ
അർദ്ധനാരീശ്വരൻ
ദക്ഷിണാമൂർത്തി
പശുപതി
ലിംഗോത്ഭവമൂർത്തി
വിഷ്ണു
--------
വെങ്കിടേശ്വരൻ
അവതാരങ്ങൾ
-----------------------------------------------------------------------------
ബ്രഹ്മാവ്
------------
നാരദൻ
ലക്ഷ്മി
---------
സീതാദേവി
രുക്മിണി
പദ്മാവതി
ദുർഗ്ഗ
--------
ചണ്ഡനായിക
വിഷ്ണു
---------
ദശാവതാരം
------------------
മത്സ്യം
കൂർമ്മം
വരാഹം
നരസിംഹം
വാമനൻ
പരശുരാമൻ
ശ്രീരാമൻ
കൃഷ്ണൻ
ബുദ്ധൻ
കൽക്കി
തെന്നിന്ത്യയിൽ ബുദ്ധനു പകരം ബലരാമനെയാണ് അവതാരമായി കണക്കാക്കുന്നത്.
അക്ഷരമാലാക്രമത്തിൽ
അ-അം
------------
അഗ്നി
അച്യുതൻ
അദിതി
അപ്
അയ്യനാർ
അയ്യപ്പൻ
അരുന്ധതി
അരുണൻ
അർദ്ധനാരീശ്വരൻ
അർജ്ജുനൻ
അത്രീ
അശ്വിനീദേവകൾ
അഷ്ടദിക്പാലകർ
അഷ്ടലക്ഷ്മി
അഷ്ടവസുക്കൾ
അഷ്ടവിനായകൻ
അസുരൻ
ആകാശം
ആദിത്യൻ
ആദിമൂർത്തി
ആര്യമാൻ
ഇന്ദ്രൻ
ഇന്ദ്രാണി
ഈശൻ
ഈശ്വരൻ
ഉമ
ഋണമോചക ഗണപതി
ക-ങ
-------
കടുത്തസ്വാമി
കണ്ണകി
കമലാത്മിക
കറുപ്പസ്വാമി
കല
കശ്യപൻ
കാമൻ
കാമാക്ഷി
കാർത്തികേയൻ
കാർത്യായണി
കാളി
കാവേരി
കിരാതമൂർത്തി
കുബേരൻ
കൃഷ്ണൻ
ഗംഗ
ഗണപതി
ഗണേശൻ
ഗരുഡൻ
ഗായത്രി
ഗുരുവായൂരപ്പൻ
ച-ഞ
-------
ചന്ദ്രൻ
ചാത്തൻ
ചാമുണ്ഡൻ
ചാമുണ്ഡി
ചിത്രഗുപ്തൻ
ജഗദ്‌ധാത്രി
ജഗന്നാദൻ
ത-ന
--------
ത്രിപുരസുന്ദരി
താര
ദക്ഷൻ
ദത്തത്രയൻ
ദ്രൗപദി
ദാക്ഷായണി
ദിതി
ദുർഗ്ഗ
ദേവൻ
ദേവനാരായണൻ
ദേവി
ധന്വന്തരി
ധനു
ധര
ധർമ്മം
ധാത്രി
ധൂമവതി
നടരാജൻ
നന്ദി
നരസിംഹം
നാഗദേവത
നാഗയക്ഷി
നാഗരാജൻ
നാരദൻ
നാരായണൻ
പ-മ
-------
പത്മനാഭൻ
പ്രജാപതി
പരശുരാമൻ
പരാശിവൻ
പശുപതി
പാർവ്വതി
പുരുഷൻ
പൃത്ഥ്വി
പേയ്
ബ്രഹ്മം
ബലരാമൻ
ബഹളമുഖി
ബാലാജി
ബലരാമൻ
ബുദ്ധി
ബൃഹസ്പതി
ഭഗൻ
ഭദ്ര
ഭദ്രകാളി
ഭരണി
ഭരതൻ
ഭവാനി
ഭാരതി
ഭീഷ്മർ
ഭുവനേശ്വരി
ഭൂതമാത
ഭൂമീദേവി
ഭൈരവൻ
ഭൈരവി
മണികണ്ഠൻ
മറുത
മല്ലികാർജ്ജുനൻ
മഹാകാലേശ്വരൻ
മഹാവിദ്യ
മഹാവിഷ്ണു
മാതംഗി
മാർകണ്ഡേയൻ
മിത്രൻ
മീനാക്ഷി
മുത്തപ്പൻ
മുരുകൻ
മൂകാംബിക
മോഹിനി
യ-ഹ
--------
യക്ഷൻ
യക്ഷി
യമൻ
യുധിഷ്ഠിരൻ
രംഗനാഥൻ
രതി
രവി
രാധ
രാമൻ
രാമേശ്വരൻ
രുദ്രൻ
രേണുക
രേവന്മ്ന്
ലക്ഷ്മണൻ
ലക്ഷ്മി
വരുണൻ
വസുക്കൾ
വായു
വാവർസ്വാമി
വാസുകി
വിശ്വകർമ്മാവ്
വിശ്വനാഥൻ
വിഷ്ണു
വീരഭദ്രൻ
വീരലിംഗേശ്വരൻ
വെങ്കിടേശ്വരൻ
ശക്തി
ശത്രുഘ്നൻ
ശിവൻ
സ്കന്ദൻ
സരയൂ
സരസ്വതി
സാവിത്രി
സീത
സുബ്രഹ്മണ്യൻ
സൂര്യൻ
സോമൻ
സോമനാഥൻ
ഹനുമാൻ
ഹരി
ഹൃഷികേശ്

മുക്‌തിക്ക്‌ നാമജപം



മുക്‌തിക്ക്‌ നാമജപം
ജ്‌ഞാനയോഗം, രാജയോഗം, കര്‍മ്മയോഗം, ഭക്‌തിയോഗം തുടങ്ങിയ ഈശ്വര സാക്ഷാത്‌ക്കാര മാര്‍ണ്മങ്ങളുള്ളതില്‍ ഭക്‌തിയോഗമാണ്‌ ലൗകികജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക്‌ അനുഷ്‌ഠാനയോഗ്യമായിട്ടുള്ളത്‌.
ഭക്‌തിയോഗത്തില്‍തന്നെ നിര്‍ഗുണോപാസന ക്ലേശകരവും സഗുണോപാസന സുഖകരവുമാണ്‌. ഈശ്വരനെ ഉപാസിക്കുവാന്‍ അനവധി മാര്‍ണ്മങ്ങള്‍ നിലവിലുണ്ട്‌.
ഹൈന്ദവധര്‍മ്മ ഗ്രന്ഥങ്ങളില്‍ നാലുയോഗ മാര്‍ഗ്ഗങ്ങളാണ്‌ ഈശ്വരസാക്ഷാത്‌ക്കാരത്തിന്‌ വിധിച്ചിട്ടുള്ളത്‌. ഭക്‌തിയോഗം, കര്‍മ്മയോഗം, ജ്‌ഞാനയോഗം, രാജയോഗം.
ഭക്‌തിയോഗം സുഗമവും അതുകൊണ്ടുതന്നെ പരമപ്രധാനവുമായി കല്‍പ്പിക്കപ്പെടുന്നു. ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെയെല്ലാം അടിസ്‌ഥാനമായി വര്‍ത്തിക്കുന്നത്‌ ഈശ്വരാരാധനയാണ്‌. ഹിന്ദുസങ്കല്‌പമനുസരിച്ച്‌ യഥാര്‍ത്ഥ ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനുമായ പരബ്രഹ്‌മമാണ്‌.
ത്രിഗുണങ്ങള്‍: സത്ത്വം, രജസ്സ്‌, തമസ്സ്‌ എന്നിവയാണ്‌. ഈ ഗുണങ്ങള്‍ വ്യത്യസ്‌തമായ അനുപാതങ്ങളില്‍ ഓരോ മനുഷ്യന്റേയും മനോബുദ്ധികളെ സ്വാധീനിക്കുന്നു. ഓരോരുത്തരുടേയും അഭിരുചികളും വ്യക്‌തിത്വവും വ്യത്യസ്‌തമായിരിക്കുന്നത്‌ ഇതുകൊണ്ടാണ്‌.
ഓരോ വ്യക്‌തിയുടെ ഉള്ളിലും ഈ മൂന്നു ഗുണങ്ങളുണ്ട്‌. അതില്‍ മുന്നിട്ടുനില്‍ക്കുന്നത്‌ ഏതു ഗുണമാണോ അതിനനുസരിച്ചാണ്‌ വ്യക്‌തിയുടെ സ്വഭാവം രൂപപ്പെടുന്നത്‌. ജ്യോതിഷത്തിലെ ദോഷപരിഹാര കര്‍മ്മങ്ങളില്‍ ഈ ത്രിഗുണ നിര്‍ണ്ണയത്തിന്‌ സവിശേഷമായ പ്രാധാന്യമുണ്ട്‌.
നാമജപം
ജ്‌ഞാനയോഗം, രാജയോഗ, കര്‍മ്മയോഗം, ഭക്‌തിയോഗം തുടങ്ങിയ ഈശ്വര സാക്ഷാത്‌ക്കാര മാര്‍ഗ്ഗങ്ങളുള്ളതില്‍ ഭക്‌തിയോഗമാണ്‌ ലൗകികജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക്‌ അനുഷ്‌ഠാനയോഗ്യമായിട്ടുള്ളത്‌.
ഭക്‌തിയോഗത്തില്‍തന്നെ നിര്‍ഗുണോപാസന ക്ലേശകരവും സഗുണോപാസന സുഖകരവുമാണ്‌. ഈശ്വരനെ ഉപാസിക്കുവാന്‍ അനവധി മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്‌.
കലിയുഗത്തില്‍ ഈശ്വരോപാസനയ്‌ക്ക് ഏറ്റവും ഫലപ്രദമാണ്‌ നാമജപം. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്‌ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന്‌ അനുഷ്‌ഠിക്കാന്‍ പ്രയാസം നേരിടുന്നു.
സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാ മാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യ മനസ്സ്‌ നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു.
തുടര്‍ന്ന്‌ ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാ മാര്‍ഗ്ഗങ്ങളായി. കലിയുഗത്തില്‍ മനുഷ്യ മനസ്സ്‌ കൂടുതല്‍ മലിനവും ഏകാഗ്രത നഷ്‌ടപെട്ടതുമായി. അതുകൊണ്ടാണ്‌ ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടത്‌.
കലിയുഗത്തിന്റെ ദുരിതങ്ങള്‍ തരണം ചെയ്യുവാനുള്ള മാര്‍ഗമെന്താണെന്നാരാഞ്ഞ നാരദനോട്‌ ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ്‌ വേണ്ടത്‌ എന്ന്‌ ബ്രഹ്‌മാവ്‌ ഉപദേശിച്ചു.
'ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ
ഹരേ കൃഷ്‌ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ.'
ഇതാണ്‌ ആ മന്ത്രം.
ഈ പതിനാറു നാമങ്ങള്‍ നിത്യവും ഭക്‌തിപൂര്‍വം ജപിച്ചാല്‍ മാലിന്യങ്ങളകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇതു ജപിക്കുന്നതിന്‌ ക്ലിഷ്‌ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല.
ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്‌മഭക്‌തന്മാര്‍ ബ്രഹ്‌മലോകത്തിലും ശിവഭക്‌തന്മാര്‍ ശിവലോകത്തിലും വിഷ്‌ണുഭക്‌തന്മാര്‍ വിഷ്‌ണുലോകത്തിലും എത്തിച്ചേരുന്നു. ഇതിനെ സാലോക്യമോക്ഷം എന്നു പറയുന്നു.
ഭഗവാന്റെ സമീപത്ത്‌ എത്തിച്ചേരുന്നത്‌ സാമീപ്യമോക്ഷം. ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത്‌ സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ തന്നെയായിത്തീരുന്നത്‌ സായൂജ്യമോക്ഷം.
ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്‌തികളും ഈ നാമജപംകൊണ്ട്‌ സിദ്ധിക്കുന്നു. മുജ്‌ജന്മ പാപങ്ങളാണ്‌ ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്‌. സര്‍വ്വ പാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകലരഗ്രഹപ്പിഴകളും ഒഴിവാകും.
ശ്രവണം, കീര്‍ത്തനം, വിഷ്‌ണുസ്‌മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്‌തിമാര്‍ഗ്ഗങ്ങളുള്ളതില്‍ കീര്‍ത്തനമാണ്‌ ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന്‌ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. സാധാരണ മനുഷ്യന്‌ അനുഷ്‌ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്‌തിമാര്‍ഗ്ഗമാണ്‌ നാമജപം

അമ്പലത്തില്‍ പ്രദക്ഷിണം വയ്ക്കുന്നതെന്തിന്?




അമ്പലത്തില്‍ പ്രദക്ഷിണം വയ്ക്കുന്നതെന്തിന്?


ക്ഷേത്രദര്‍ശനം നടത്താന്‍ പോകുന്ന കുട്ടികളോട് മുതിര്‍ന്നവര്‍ പറയാറുണ്ട്‌ വലത്തുവയ്ക്കാന്‍ മറക്കരുതെന്ന്. വലത്തുവയ്ക്കുകയെന്നാല്‍ പ്രദക്ഷിണം വയ്ക്കുകയെന്നു മാത്രമെ ഉദ്ദേശിക്കുന്നുള്ളുവെങ്കിലും അതിനു പിന്നില്‍ മഹത്തായ ഒരു അര്‍ത്ഥവും ശാസ്ത്രവും ഒളിഞ്ഞിരിക്കുകയാണ്. രാവിലെയും സായാഹ്നത്തിലുമാണ് സാധാരണ വ്യായാമം ചെയ്യുന്നത്. ഇതിനു സാധിക്കാത്തവര്‍ക്ക് ക്ഷേത്രദര്‍ശനത്തിലൂടെയും അതുവഴി പ്രദക്ഷിണത്തിലൂടെയും ലഭിക്കുന്നത് പൂര്‍ണ്ണമായും വ്യായാമത്തിന്റെ ഫലമാണെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും വൃദ്ധര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു വ്യായാമമുറയാണ്‌ ക്ഷേത്രപ്രദക്ഷിണം. പാദരക്ഷകള്‍ ഉപേക്ഷിച്ച് കൊണ്ടുള്ള പ്രദക്ഷിണം, ഏത്തമിടല്‍, നമസ്ക്കരിക്കല്‍ തുങ്ങിയവയൊക്കെ വ്യായാമത്തിന് ശക്തി കൂട്ടുന്നുണ്ട്. ഇങ്ങനെ അറിയാതെയാണെങ്കിലും ശരീരത്തിലെ സന്ധികളെയും പേശികളെയും ഇളക്കിക്കൊണ്ടുള്ള ഒരു വ്യായാമ മുറയാണ്‌ ക്ഷേത്രപ്രദക്ഷിണത്തിലൂടെ നാം ചെയ്യുന്നത്.
വലത്ത് വയ്ക്കുക എന്നാല്‍ വലത്തോട്ട് പ്രദക്ഷിണം വയ്ക്കുക എന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്. സാധാരണ ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നത് വലത്തോട്ടാണുതാനും. ഇങ്ങനെ ചെയ്യുന്നതിലൂടെ നാം ഭാഗവനിലേക്ക് കൂടുതല്‍ അടുക്കുകയാണെന്ന് ആചാര്യന്മാരുടെ അഭിപ്രായം. അമ്പലത്തില്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ ജന്മാന്തരങ്ങളില്‍ ചെയ്ത പാപങ്ങള്‍ പോലും നശിക്കുന്നുവെന്നാണ് വിശ്വാസം.
"യാനി യാനിച പാപാനി ജന്മാന്തര കൃതാനിചതാനിതാനി വിനശ്യന്തി പ്രദക്ഷിണ പദേപദേ"

ഭദ്രകാളി



ഭദ്രകാളി
ഭാരതത്തിലെ ഈശ്വര സങ്കല്പങ്ങളിലെ മാനുഷീകരണം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സങ്കല്പങ്ങളിലെ കഥകൾ യാഥാർത്ഥ്യമാണെന്നുള്ള വിശ്വാസം അടിയുറച്ചുപോയിട്ടുണ്ട്. അത് തിരുത്താനോ ശരിയെന്തെന്ന് മനസ്സിലാക്കാനോ അജ്ഞാനതിമിരം ബാധിച്ച സമൂഹം തയ്യാറാകുന്നില്ല.മനുഷ്യന്റെ തലയറുത്ത് മാലയിട്ട കാളീസങ്കല്പത്തെക്കുറിച്ച് ചില വിവരങ്ങൾ പങ്കുവെക്കുന്നു. ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത്. ‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു. രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു. ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്. കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.
ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.
കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.) കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്.ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും.
ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.
ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദാ‍യിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.
അതിപ്രാചീനകാലംമുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടുകഥകള്‍ പ്രചാരത്തിലുണ്ട്.
ജ്വാലാകരാളമത്യുഗ്രമശേഷാസുരസുദനം ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ
എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു. ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്. ശിവപ്രിയയാണ് ഈ കാളി. ശംഭുസ്ഥാ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ശിവ എന്നു സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മാര്‍ക്കണ്ഡേയ പുരാണത്തിലെ ഭദ്രോല്‍പത്തി പ്രകരണത്തില്‍ ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വര്‍ണ്ണിക്കുന്നുണ്ട്. ബ്രഹ്മാവില്‍നിന്നും വരസിദ്ധികള്‍ നേടിയ ദാരികാസുരന്‍ ത്രിലോകങ്ങളും കീഴടക്കി. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സ്‌കന്ദന്‍, ഇന്ദ്രന്‍, യമന്‍ ആദിയായവര്‍ക്കൊന്നും ദാരികനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ശ്രീപരമേശ്വരന്‍ ലോകസംരക്ഷണാര്‍ത്ഥം തന്റെ തിലോചനം തുറന്നു. അതില്‍നിന്നും അന്നുവരെ പ്രപഞ്ചം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ഭീകരവും രൗദ്രവുമായ ഭാവത്തോടുകൂടിയ ഭദ്രകാളി ഉടലെടുത്തു. ഇത് ശിവപുത്രിയാണ്. ഈ കാളി ദാരികനെ നിഗ്രഹിക്കുകയും ചെയ്തു.
കാളിയെ പൊതുവെ കോപമൂര്‍ത്തിയായിട്ടാണ് കേരളത്തില്‍ സങ്കല്‍പിച്ചുപോരുന്നത്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിയുമായാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് ഒരു പാശ്ചാത്യ പണ്ഡിതന്‍ സൂചിപ്പിച്ചിട്ടുണ്ട്.
കാളിയും സരസ്വതിയും ഒന്നുതന്നെ എന്നുകരുതുന്നവരുണ്ട്. കാളിക്ക് പത്തുരൂപങ്ങളുണ്ട്. ദശവിദ്യ എന്നാണ് ഇവ അറിയപ്പെടുന്നത്. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളീവിഗ്രഹങ്ങള്‍ക്ക് പല രൂപകല്പനകളുമുണ്ട്. വാള്‍, പരിച, കപാലം, ദാരികശിരസ്സ്, വെണ്മഴു, ഡമരു, ശൂലം, കയറ്, തോട്ടി, ഉലക്ക, തലയോട്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് എന്നിങ്ങനെ അറുപത്തിനാല് കൈകളുള്ള കാളീസങ്കല്പങ്ങള്‍ വരെയുണ്ട്.
ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപഭാവസങ്കല്‍പങ്ങളും കാളിക്കുണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് കേരളത്തില്‍ ഏറ്റവും വലിയ ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭദ്രകാളീ പ്രീതിക്കുവേണ്ടി പുരാതനകാലം മുതല്‍ പാട്ട്, ഉത്സവം, വേല, താലപ്പൊലി, കളിയാട്ടം തുടങ്ങിയവ നടന്നുവരുന്നു. പാട്ടുല്‍സവമാണ് ഭദ്രകാളിക്ക് മുഖ്യം. കുത്തിയോട്ടപാട്ടുകളും പാനത്തോറ്റങ്ങളും ഉള്‍പ്പെടുന്ന ദേവീസ്തുതികള്‍ ഭഗവതിപ്പാട്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്. അതിമധുരമുള്ള കടുംപായസവും തിരളിയും കാളിയുടെ പ്രിയ നൈവേദ്യങ്ങളാണ്. അരത്തം പൂജിച്ച് കുരുതി, നിണകുരുതി, രക്തപുഷ്പാഞ്ജലി, ചാന്താട്ടം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. കുരുതിക്ക് വറപൊടിയും പൊതിച്ച കരിക്കും വെറ്റിലപാക്കും നിര്‍ബന്ധമാണ്. ചെത്തിപ്പൂവും, ചെന്താമരപ്പൂവും ഉള്‍പ്പെടുന്ന ചുവന്ന ഉത്തമപുഷ്പങ്ങള്‍ ദേവീപൂജയ്ക്ക് ഉത്തമമായി കരുത്‌പെടുന്നു. 

സര്‍പ്പക്കാവുകളില്‍ എന്തിന് വിളക്ക് വയ്ക്കണം?




സര്‍പ്പക്കാവുകളില്‍ എന്തിന് വിളക്ക് വയ്ക്കണം?

സര്‍പ്പക്കാവുകളില്‍ വിളക്ക് വയ്ക്കണമെന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ വിഷസര്‍പ്പത്തിനു വിളക്ക് വയ്ക്കണമോ എന്ന് ചോദിക്കാനാണ് പുതിയ തലമുറ തയ്യാറായത്. എന്നാല്‍ സര്‍പ്പത്തിനു മാത്രമല്ല നാം വിളക്ക് വയ്ക്കുന്നതെന്നും സര്‍പ്പം അധിവസിക്കുന്ന സര്‍പ്പക്കാവുകളെയാണ് വിളക്ക് തെളിച്ച് ആരാധിക്കുന്നതെന്നുമാണ് യാഥാര്‍ത്ഥ്യം. വൃക്ഷപൂജയെന്നത് ആത്മപൂജ കൂടിയാണ്. വൃക്ഷലതാദികളെയും പക്ഷിമൃഗാദികളെയും ആത്മതുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ സര്‍വ്വതിലും കുടികൊള്ളുന്ന ചൈതന്യം ഈശ്വരന്‍ തന്നെയാണെന്നുള്ള അദ്വൈതവേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യം ഈശ്വരോപാസനയും അഹിംസാവ്രതവും തന്നെ. വൃക്ഷകൂട്ടങ്ങള്‍ എല്ലാ തറവാടുകളുടെയും സമീപത്തായി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത കണ്ടറിഞ്ഞ പൂര്‍വ്വികരാണ് സര്‍പ്പക്കാവുകള്‍ക്ക് വിളക്കുവയ്ക്കണമെന്നുപദേശിച്ചിരുന്നത്. കൂറ്റന്‍ വൃക്ഷങ്ങളെയും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളുമൊക്കെ കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകളില്‍ സര്‍പ്പദേവതകള്‍ കുടികൊള്ളുന്നുവെന്നതാണ്‌ സങ്കല്‍പ്പം.
ശുദ്ധമായ ജീവവായുവും തൊടിയില്‍ ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. മാത്രമല്ല കിണറുകളിലും കുളങ്ങളിലുമൊക്കെ ശുദ്ധജലസുലഭത ഉറപ്പുവരുത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെയും ഔഷധച്ചെടികളേയും സുലഭമായി വളരാന്‍ അനുവദിച്ചിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ അതായത് ഇക്കോസിസ്റ്റം തന്നെയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് ലക്ഷക്കണക്കിന്‌ രൂപ മുടക്കി സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഇപ്പോള്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിരിക്കുന്നതും. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സങ്കേതങ്ങളായി സര്‍പ്പക്കാവുകളെ വിശേഷിപ്പിക്കുന്നവര്‍ക്ക് തിരിച്ചറിയാനായി ഇവ പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണെന്ന് ആധുനികശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്നു. കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ നല്‍കാന്‍ വൃക്ഷങ്ങള്‍ക്കെന്ന പോലെ തന്നെ ഭാരതസങ്കല്‍പ്പത്തിലെ സര്‍പ്പക്കാവുകള്‍ക്കും കഴിയുന്നുവെന്ന് ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ' കോണ്ടംപറ്റി സയന്‍സ് ' മാഗസിന്‍ കണ്ടെത്തിയിട്ട് അധികം നാളായിട്ടില്ല. മിണ്ടാപ്രാണികളോട് എന്നും ഭാരതീയാചാര്യന്മാര്‍ കാണിച്ച വാത്സല്യത്തിന്റെ ഭാഗമായിട്ടാകണം സര്‍പ്പക്കാവുകള്‍ക്കുള്ളില്‍ അധിവസിക്കുന്ന സര്‍പ്പദേവതകളെപ്പറ്റിയുള്ള സങ്കല്‍പ്പവും.

നാഗവഴിപാടുകളും ഫലസിദ്ധികളും




നാഗവഴിപാടുകളും ഫലസിദ്ധികളും

നാഗവഴിപാടുകളും ഫലസിദ്ധികളും
1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്
2. പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും
3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍
4. മഞ്ഞള്‍ :- വിഷനാശത്തിന്
5. ചേന :- ത്വക്ക് രോഗശമനത്തിന്
6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്
7. നെയ്യ് :- ദീര്‍ഘായുസ്സിന്
8. വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :- സര്‍പ്പദോഷ പരിഹാരത്തിന്
9. പാല്, കദളിപ്പഴം, നെയ്യ് പായസ്സം :- ഇഷ്ടകാര്യസിദ്ധി
10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി :- സന്താനലാഭത്തിന്
11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.

ദേവതകളും നാഗങ്ങളും തമ്മിലുള്ള ബന്ധം





ദേവതകളും നാഗങ്ങളും തമ്മിലുള്ള ബന്ധം .
മഹാവിഷ്ണു
🐍നാഗ ശയ്യയിൽ ശയിക്കുന്നു
പരമശിവൻ
🐍 സർപ്പത്തെ കഴുത്തിൽ ആഭരണമായി ധരിക്കുന്നു.
ഗണപതി
🐍സർപ്പത്തെ യജ്ഞോവീതമായി -പൂണൂൽ ആയി ധരിക്കുന്നു.
ദുര്ഗ്ഗാദേവി
🐍ആയുധമായും ,കയറായും ധരിക്കുന്നു
ഭദ്രകാളി
🐍 വളയായി അണിഞ്ഞിരിക്കുന്നു
സൂര്യ ഭഗവാൻ
🐍 നാഗങ്ങളാകുന്ന കയറുകൊണ്ട് ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ ഇരിക്കുന്നു. 
ദക്ഷിണ മൂർത്തി
🐍ഉത്തരീയമായി ധരിച്ചിരിക്കുന്നു 
നീല സരസ്വതി
🐍 മാലകളായി അണിഞ്ഞിരിക്കുന്നു
 ശ്രീകൃഷ്ണൻ
🐍കാളിയ ഫണത്തിൽ നൃത്തം ചെയ്യുന്നു.
വരുണൻ
🐍കുടയായി പിടിക്കുന്നു.
ഗരുഡൻ
🐍സർപ്പങ്ങളെകൊണ്ട് അലങ്കരിക്കുന്നു.
 ശ്രീ പാർവതി
🐍കിരാത രൂപം പൂണ്ടപ്പോൾ ശിരസ്സിനലങ്കാരം 
വരാഹി
🐍 ശേഷനാഗത്തിന്റെ മുകളിൽ ഇരിക്കുന്നു.
 മഹേശ്വരി (സപ്ത മാതൃക്കൾ)
🐍വളകളും കുണ്ഡലങ്ങളായും ധരിക്കുന്നു.
നാഗരാജാവ് അനന്തനായും വാസുകിയായും ആരാധിക്കപ്പെടുന്ന ക്ഷേത്രമാണ് മണ്ണാറശ്ശാല. ശൈവ സങ്കല്പത്തിലെ വാസുകിയാണ് ശ്രീകോവിലിലെ പ്രതിഷ്ഠ. വിഷ്ണു സങ്കല്പത്തിലുള്ള അനന്തൻ മണ്ണാറശ്ശാലയിലെ പുരാതന നിലവറയിൽ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം.

ബ്ലോഗ് ആര്‍ക്കൈവ്