ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.?
ആദി സേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന് പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ ശ്രീ രാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍ പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്. ഈ കാരണത്താല്‍ ആവാം ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.
കേരളത്തിലെ നാഗചരിത്രം
പരശുരാമനാണ് കേരളത്തിലെനാഗരധനയ്ക്ക് ആരംഭംഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളംസൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവുംജലത്തിലെ ലവണ അംശ കൂടുതലുംകാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പര ശു രാമന്‍ തപസ്സു ചെയ്തു ശ്രീപരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച്നാഗരാജനായ അനന്തനെയും സര്‍പ്പശ്രേഷ്ടനായവാസുകിയെയുംപ്രത്യക്ഷപെടുത്തി.സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലംനല്‍കുകയും പൂജകള്‍ ചെയ്യുകയുംചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷിയ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ്ഐതിഹ്യം. മനുഷ്യര്‍ പണ്ടുകാലം മുതല്‍ നാഗാരാധന നടത്തുകയും അവ മനുഷ്യനെസം രക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു. പഴയകാലത്ത് സ്ത്രീകള്‍ നാഗഫണതാലിയും ,മാലകളും,വളകളും, മോതിരവും ധരിച്ച്വന്നതായി കാണാം .കേരളത്തില്‍ ധര്‍മ്മദൈവങ്ങളായി നാഗങ്ങളെ ആരാധിച്ചുവരുന്നു. മിയ്ക്ക് തറവാടുകളിലും സര്‍പ്പക്കാവും വിളക്ക് വൈക്കലും, ഇന്നുംതുടര്‍ന്ന് വരുന്നു.
നാഗങ്ങളുടെ ഉത്ഭവം :
ബ്രഹ്മാവിന്‍ടെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില്‍ സംപ്രീതനായി അവര്‍ക്ക് ആവശ്യ മുള്ള വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍ തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത കദൃവിന്ടെ പുത്രന്മാരെക്കാള്‍ വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതി എന്ന വരമാണ് ചോദിച്ചത് . തുടര്‍ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.
അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള്‍ ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി . അതില്‍ നിന്നും വരുണന്‍ പുറത്ത് വന്നു. പൂര്‍ണ്ണ വളര്‍ച്ച വരാതെ മുട്ട പോട്ടിച്ച്ച്തിനാല്‍r വരുണന്‍ വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യ ത്തില്‍ നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേയ്ക്ക് ഉയര്‍ന്നു. ആ വരുണന്‍ ആണ് സൂര്യന്റെ സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത് .
ദേവതകളും നാഗങ്ങളും തമ്മിലുള്ള ബന്ധം .
മഹാവിഷ്ണു ------------നാഗ ശയ്യയില്‍ശയിക്കുന്നു
പരമശിവന്‍------------------സര്‍പ്പത്തെ കഴുത്തില്‍ ആഭരണമായി ധരിക്കുന്നു.
ഗണപതി ---------------------സര്‍പ്പത്തെ യജ്ഞ്പവീതമായി -പൂണൂല്‍ ആയി ധരിക്കുന്നു.
ദുര്‍ഗ്ഗാദേവി ----------------- ആയുധമായും,കയറായും ധരിക്കുന്നു
ഭദ്രകാളി ------------------- വളയായി അണിഞ്ഞിരിക്കുന്നു
സൂര്യ ഭഗവാന്‍ ------------ നാഗങ്ങളാകുന്നകയറുകൊന്റ്റ് ഏഴു കുതിരകളെ പൂട്ടിയരഥത്തില്‍ ഇരിക്കുന്നു.
ദക്ഷിണ മൂര്‍ത്തി -----------ഉത്തരീയമായി ധരിച്ചിരിക്കുന്നു
നീല സരസ്വതി ------------- മാലകളായി അണിഞ്ഞിരിക്കുന്നു
ശ്രീകൃഷ്ണന്‍---------------- കാളിയ ഫണത്തില്‍ നൃത്തം ചെയ്യുന്നു.
വരുണന്‍ ---------------------- കുടയായി പിടിക്കുന്നു.
ഗരുഡന്‍------------------------ സര്‍പ്പങ്ങളെകൊണ്ട് അലങ്കരിക്കുന്നു.
ശ്രീ പാര്‍വതി ---------------കിരാത രൂപം പൂണ്ടപ്പോള്‍ ശിരസ്സിനലന്കാരം
വരാഹി ---------------------ശേഷനാഗത്തിന്റെമുകളില്‍ ഇരിക്കുന്നു.
സപ്ത മാതൃകകള്‍ മഹേശ്വരി വളകളുംകുന്ടലങ്ങളായും ധരിക്കുന്നു.
സര്‍പ്പങ്ങളും ഗ്രഹങ്ങളും
ആദിത്യന്‍ ------------അനന്തന്‍
ചന്ദ്രന്‍-----------------വാസുകി
ചൊവ്വ -----------------തക്ഷകന്‍
ബുധന്‍ ---------------കാര്കൊടകന്‍
വ്യാഴം ----------------പത്മന്‍
ശുക്രന്‍---------------മഹാപത്മന്‍ \
നി(ആദി) --------ഗുളികന്‍ ശനി (ദ്വിതീയം) --ശംഖപാ
നി(ആദി) --------ഗുളികന്‍ ശനി (ദ്വിതീയം) --ശംഖപാ
നാഗ രൂപിയായ സുബ്രമണിയന്‍
ഒരിക്കല്‍ പ്രണവത്തിന്റെ അര്‍ത്ഥം പറയാന്‍ ബ്രഹ്മാവിനോട് സുബ്രമണ്യന്‍ ആവശ്യപെട്ടു. ഉത്തരം നല്‍കാന്‍ ബ്രഹ്മാവിന് കഴിഞ്ഞില്ല .ബ്രഹ്മാവിനെ ബന്ധിച്ചു സുബ്രമണ്യന്‍ സ്വയം സൃഷ്ടി കര്‍മം തുടങ്ങി. ഇത് അറിഞ്ഞ പരമശിവന്‍ മകനെ വിളിച്ചു താത്ത്വോപദേശം നടത്തി ,ബ്രഹ്മാവിനെ വിട്ടയച്ച സുബ്രമണ്യന്‍ താന്‍ ചെയ്ത പ്രവര്ത്തിക്ക് പ്രായശ്ചിത്തം ചെയ്തു ഒരു സര്‍പ്പ രൂപിയായി മാറി .പാര്‍വതി ഇതറിഞ്ഞു .പുത്ര വിരഹംt കൊണ്ട് ദുഖിതയായ് പാര്‍വതി ഷഷ്ടി വൃതം അനുഷ്ടിച്ചു .ബ്രഹ്മ വിഷ്ണു മഹേസ്വരന്മാര്‍ പ്രത്യക്ഷപെട്ടു. ഈ സമയം മഹാവിഷ്ണു സര്‍പ്പ രൂപിയായ സുബ്രമണ്യ നെ തലോടിയപ്പോള്‍ സര്‍പ്പരൂപം മാറി എന്നാണു ഐതിഹ്യം
1 .നാഗ് ക്ഷേത്രങ്ങള്‍
1 .നാഗ് ക്ഷേത്രങ്ങള്‍
മണ്ണാറ ശാല
ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് പടിഞ്ഞാര്‍ ആയിട്ട് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പ യക്ഷിയുമാണ് കിഴക്കോട്ടാണ് ദരശനം.തപസ്സില്‍ പ്രസാദിചു പ്രത്യക്ഷനായ ശ്രീ നാഗരാജാവിനെ പര ശുരാമന്‍ പ്രതി ഷ്ടിച്ചത് ഇവിടെയാണ് .കാവുകളും ,കുളങ്ങളും,ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാര ശാല .ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് കരിങ്കല്ല് കൊണ്ട് തീര്‍ത്ത രണ്ടു ഉപ ക്ഷേതങ്ങളുണ്ട് .ഒന്ന് നാഗരാജവിന്റെ മറ്റൊരു രാജ്ഞ്ഞിയായ് നാഗ യക്ഷിയമ്മയും ,സഹോദരി നാഗ ചാമുണ്ഡിയും കുടികൊള്ളുന്നു.നാഗ ചാമുണ്ഡി ചിത്രകൂടത്തിലാണ് .ഇവിടെ പൂജയോന്നുമില്ല. ക്ഷേത്രാതിലെ ഇല്ലത്തു നിലവറയ്ക്കകത്തു പഞ്ച മുഖ നാഗമായ അനന്തന്‍ കുടികൊള്ളുന്നു. ഇല്ലത്തെ വല്യമ്മ യാണ് പൂജ നടത്തുന്നത്. അതും വര്‍ഷത്തില്‍ ഒന്ന് മാത്രം .അനന്തനെ ആദരവോടെ അപ്പൂപ്പനെന്നും പറയും .നിലവറയോടു അടുത്തുള്ള കാടിന് അപ്പൂപ്പന്‍ കാവെന്നും പറയുന്നു. ഇതിനോട് ചേര്‍ന്ന് തന്നെ ശാസ്താവ് ,ഭദ്രകാളി എന്നീ ക്ഷേത്രങ്ങള്‍ ഉണ്ട്. ധാരാളം നാഗരൂപന്ഗന്‍ ഇവിടെ കാണാം .
പണ്ടു ഭാര്‍ഗ്ഗവ രാമന്റെ നിര്‍ദേശത്താല്‍ മുടങ്ങാതെ പൂജകള്‍ നടത്തിയും പൂജാധികാരം ലഭിച്ച ഭൂസുര പ്രവരനായിരുന്നു ശ്രീ വാസുദേവന്‍ .അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീദേവി .ഇവര്‍ക്ക് ഒരു ദുഃഖം അലട്ടികൊണ്ടിരുന്നു. വളരെ കാലമായിട്ടും ഉണ്ണിയുണ്ടായില്ല.
അക്കാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഉപവനഗളില്‍ അപ്രതീ ക്ഷിതമായി തീ പടര്‍ന്നു പിടിച്ചു. ആളി പടര്‍ന്ന തീയില്‍ നിന്നും രക്ഷ തേടി സര്‍പ്പ ഗണങ്ങള്‍ നാഗ നായകന്‍റെ സന്നിധിയ്ലെക്ക് ഓടി .വ്രണിത ശരീരികളായ നാഗങ്ങളെ അവര്‍ പരിചരിച്ചു വേണ്ടതെല്ലാം നല്‍കി.
തന്റെ ഇഷ്ട നാഗങ്ങളെ പരിചരിക്കുന്നതു കണ്ട ഭഗവാന്‍ പ്രത്യക്ഷ പെട്ട് വാസുദേവ് ശ്രീ ദേവി മാരെ അനുഗ്രഹിച്ചു. ആശ്രയിക്കുന്ന ഭക്തന്മാര്‍ക്ക് വംശ ഭാഗ്യം ചൊരിഞ്ഞുകൊണ്ട് എക്കാലവും ഇവിടെ അധിവസിക്കുമെന്നും ചൊല്ലി.അന്ന് ഭഗവാന്റെ ശീത കിര ണങ്ങലെട് അഗ്നി യണഞ്ഞു മണ്ണ് ആറിയ ശാ ല ഇന്ന് മണ്ണാ റ ശാ ല യായി .ഭഗവാന്റെ അനുഗ്രഹത്താല്‍ ശ്രീ ദേവി അന്തര്‍ജനത്തിന് രണ്ടു ശിശുക്കളു ണ്ടായി .ജ്യേഷ്ടനായി സര്‍പ്പ ശി ശുവും,അനുജനായി മനുഷ്യ ശി ശുവും .കാലമായപ്പോള്‍ ജ്യേഷ്ടന്റെ നിര്ദേശ പ്രകാരം അനുജന്‍ ഗ്രഹസ്തശ്രമം സ്വീകരിച്ചു സുസ്സന്താ ന ങ്ങളോടെ സുഖമായി കഴിഞ്ഞു. തന്റെ അവതാര ധര്‍മ്മം കഴിഞ്ഞ ജ്യെഷ്ടനായ സര്‍പ്പ രാജാവ് തപസ്സമാധിയില്‍ മുഴുകുന്നതിനായി നിലവറ പൂകുകയും ചെയ്തു.അതീവ ദുഖിതയായ മാതാവിനോട് അമ്മയ്ക്ക് ദര്സനം നല്‍കി ആണ്ടില്‍ ഒരിക്കല്‍ അമ്മ നടത്തുന്ന പൂജയില്‍ ത്ര്പ്തനായി കൊള്ളാമെന്നു സ്വാന്തനമെകി മറയുകയും ചെയ്തു. അന്ന് ആ പ്രിയ പുത്രന്‍ അമ്മയ്ക്ക് നല്‍കിയ പൂജാധികാരമാണ് ഇന്നും മണ്ണാ റശാലയുടെ പ്രത്യേകത. ആ കുടുംബത്തിലെ മൂപ്പേറിയ അന്തര്‍ജനതിനാണ് അമ്മയുടെ പദവി .സ്ഥാനമേല്‍ക്കുന്ന അന്ന് മുതല്‍ നിത്യ ബ്രഹ്മ ചാരി ണിയായി കഴിയുന്നു. എല്ലാ മാസവും ആയില്യം നാള്‍ നിലവരയ്ക്ക് സമീപം നൂറും പാല്‍ ശിവരാത്രി ദിവസം സര്‍പ്പബലി എന്നിവ നടത്തുന്നു. തുലാ മാസത്തിലെ ആയില്യമാണ് .കന്നി മാസത്തിലെ ആയില്യത്തിനു തിരുവതാംകൂര്‍ മഹാരാജാക്കന്മാര്‍ മണ്ണാറശാല ദ ര്‍ശനം നടത്തുക പതിവ് ആയിരുന്നു.ഒരു പ്രാവശ്യം പതിവ് തെറ്റിയ മഹാരാജാവ് തുലാമാസത്തില്‍ ദ ര്‍ശനം നടത്തുവാന്‍ നിച്ച്ചയിച്ചു .ഉല്‍ സവം ഭം ഗിയാക്കുവാന്‍ വേണ്ട ഏര്‍പ്പാടും ചെയ്തു. ആദ്യ ദ ര്‍ശനം മുടങ്ങിയതിന് പ്രായ ചിത്തമായി ധാരാളം വസ്തുവകകള്‍ കരം ഒഴിവായി നല്‍കുകയും ചെയ്തു. അന്ന് മുതലാണ് "മണ്ണാറശാല ആയില്യമായത്".
മണ്ണാറശാല യിലെ ശ്രീ നാഗരാജാവ് ഹരിസ്വരൂപനും ശിവാത്മക്നുമാണ് ന്നാണ് വിശ്വാസം .നാഗരാജാവ് അനന്തനും സര്‍പ്പ രാജാവ് വാസുകിയും.
ക്ഷേത്ര മതിലിനു പുറത്ത് തെക്ക് പടിഞ്ഞാറേ കോണില്‍ കൂവളതറ കാണാം.പാലും പഴവും,പാല്പായസ്സവും ,ഉപ്പും,മഞ്ഞളും ,പുറ്റും മുട്ടയും .സര്‍പ്പ വിഗ്രഹങ്ങളും സമര്‍പ്പിക്കലാണ് പ്രധാന വഴിപാടുകള്‍ .ഉരുളി കമിഴ്തല്‍ മറ്റൊരു വഴിപാടാണ് അഭയ വരദനും ആശ്രിത വല്സലനുമായ ശ്രീ നാഗരാജാവ് നമ്മെ അനുഗ്രഹിക്കട്ടെ
പാമ്പുംമെക്കാട്ട്
പാമ്പുംമെക്കാട്ട്
കേരളത്തിലെ പ്രധാന നാഗ രാജാ ക്ഷേത്രങ്ങളില്‍ ഒന്നാണിത് .ത്രിശൂര്‍ ജില്ലയില്‍ മാളയ്കടുത്തു വടമയില്‍ നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠ .നാഗരാജാവ് വസുകിയാണ് എന്നാണു സങ്കല്പം . ഇല്ലത്തിന്റെ കിഴക്കേ നിലയില്‍ പടിഞ്ഞാട്ടാണ് ദരശനം.മേക്കാട് ഇല്ലത്തെ നമ്പൂരിയാണ് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. സര്‍പ്പ ദോഷ പ്രതിവിധികള്‍ ഇവിടെ ചെയ്തു കൊടുക്കുന്നു. സര്‍പ്പ പ്പാട്ട് ,പാലും പഴവും,നൂറും പാലും എന്നിവയാണ് പ്രധാന്‍ വഴിപാടുകള്‍ ,പ്രാസാദം കോടി വിളക്കിലെ എണ്ണയാണ് .വൃചികം ഒന്നിന് ഇവ്ടുത്തെ പൂജ പ്രസിദ്ധമാണ് ദാരിദ്ര്യ ദുഖത്തിന് അറുതി വരുത്താന്‍ മേക്കാട് നമ്പൂരി പന്ത്രണ്ടു കൊല്ലം തിരുവഞ്ചികുളം ക്ഷേത്രത്തില്‍ ഭജനമിരുന്നപ്പോള്‍ വാസുകി പ്രത്യക്ഷപെട്ടു ഇല്ലത്ത് സാന്നിധ്യം ഉണ്ടാകണമെന്ന് വരം വാങ്ങിയപ്പോള്‍ നമ്പൂരിയുടെ കുട പ്പുറത്ത് മനയില്‍ വന്നു ചേര്‍ന്ന് എന്നാണ് ഐതിഹ്യം
ആമേട ക്ഷേത്രം
ഏറണാകുളം ജില്ലയില്‍ ത്രിപുണിതുറ -വൈയ്ക്കം റൂട്ടില്‍ നടക്കാവ് എന്ന
ബസ് സ്റ്റോപ്പില്‍ ഇറങ്ങി പടിഞ്ഞാറോട്ട് 2 .കി.മി ദൂരം പോയാല്‍ ആമേട
ക്ഷേത്രര്തില്‍ എത്താം .സപ്ത മാതൃക്കളെ പ്രധാനമായി പ്രതിഷ്ടിച്ച ഈ
അപൂര്‍വ ക്ഷേത്രം കേരളത്തിലുള്ള ഒരു വളരെ പ്രധാന പെട്ട നാഗ ക്ഷേത്രമാണ് .
നാഗരാജാവ്,നാഗയക്ഷി,കാവില്‍ ഭഗവതി, എന്നിവയാണ് ഉപപ്രതിഷ്ടകള്‍
പരശു രാമന്‍ യാത്രാമധ്യേ കൈതപ്പുഴ കായലില്‍ എത്തിയപ്പോള്‍ ആമയുടെ
പുറത്തു നിന്ന് കുളിക്കുന്ന ദേവസ്ത്രീകളെയുംഅവരോടൊപ്പം ഉണ്ടായിരുന്ന
നാഗ കന്യകയേയും ആകന്യകയ്ക്ക് കൂട്ടായി നാഗരാജാവിനെയും പ്രതിഷ്ടിച്ചു
എന്നാണു ഐതുഹ്യം .സര്‍പ്പ ദോഷനിവാരണത്തിനായി ധാരാളം ഭക്ത
ജനങ്ങള്‍ ഇവടെ എത്തുന്നു.ഇവിടുത്തെ പൂജാരിമാര്‍ ഭക്തജങ്ങളുടെ അവശ്യ
പ്രകാരം കുടുംബങ്ങളിലെ സര്‍പ്പ പൂജ നടത്തി കൊടുക്കുന്നു .
കളമെഴുത്തും പാട്ടും. അഥവാ സര്‍പ്പം തുള്ളല്‍
വീട്ടു മുറ്റത്തോ,സര്‍പ്പ കാവിലോ പന്തല്‍ ഇട്ട അതില്‍ പാലകൊമ്പ് കുലവാഴ എന്നിവ കൊണ്ട് അലങ്കരിക്കും കളം എഴുതുന്നതിനു മുന്‍പു കളം കുറിക്കുക എന്നൊരു ചടങ്ങുണ്ട്. ഏഴു ദിവസം മുന്‍പ് കളത്തിനു വേണ്ടുന്ന സാധനങ്ങളുടെ ചാര്‍ത് കുറിക്കുന്നു. ത്രി സന്ധ്യയ്ക്ക് ശേഷം പന്തലിന്റെ കന്നി മൂലയില്‍ ഗണപതി പൂജ നടത്തുന്നു. അതിനു ശേഷം കളമെഴുത്ത് ആരംഭിക്കുന്നു.മഞ്ഞള്‍ പൊടി,അരിപൊടി ,കരിപൊടി,വാകപൊടി എന്നിവയാണ് കളം എഴുതാന്‍ ഉപയോഗിക്കുന്നത്. കണ്ണന്‍ ചിരട്ടയില്‍ പൊടി നിറച്ച ശേഷം നിലത്തു തട്ടി തട്ടി യാണ് കളം വരയ്ക്കുന്നത്. രാവിലെt തുടങ്ങുന്ന കളമെഴുത്ത് ഉച്ച്ചയാകുന്നതോടെ പൂര്‍ത്തിയാകും ഏഴര വെളുപ്പിന് മുന്‍പ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കണം എന്നാണു പ്രമാണം .രഹു കാലത്ത് ചടങ്ങുകള്‍ ആരംഭിക്കാറില്ല. സര്‍പ്പങ്ങളുടെ ഉടല്‍ ആദ്യവും വാല് അവസ്സാനവുമാണ് എഴുതാറു. ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ടു നാഗങ്ങളെയാണ് ചിത്രീകരിക്കുന്നത്. വരയ്ക്കുമ്പോള്‍ നാഗഫണം കിഴക്ക് വരുത്തിയാണ് വരയ്ക്കുന്നത് .
സര്‍പ്പം തുള്ളല്‍ നടത്തുന്ന തറവാടുകളില്‍ അവിടുത്തെ മുതിര്‍ന്ന ആള്‍ നേതൃത്വം നല്‍കുന്നു. ഇവിടെ സഹായി ആയി ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരിക്കും.ഇവരെ കാപ്പും കന്യാവും എന്നാണ് വിളിക്കുന്നത്. സാധാരണ പന്ത്രണ്ടു വയസ്സ് താഴെ ഉള്ളവരായിരിക്കും ഇവര്‍. ഒന്‍പതു ദിവസം വൃതം എടുത്തു വേണം കര്‍മ്മങ്ങള്‍ക്ക് തയ്യാറാവാന്‍ .കൈയില്‍ മഞ്ഞള്‍ കെട്ടിയ ചരട് കേട്ടുന്നതോടെ കാപ്പും കന്യാവും കര്മികള്‍ ആവുന്നു. പട്ടും മഞ്ഞളും ചാര്‍ത്തിയ വിളക്കിനു മുന്‍പില്‍ നാഗങ്ങള്‍ക്ക് നൂറും പാലും നല്‍കുന്നു. തുടര്‍ന്ന് പുള്ളുവന്‍ പാട്ട് ആരംഭിക്കുന്നു. കാപ്പും,കന്യാവും കൈയില്‍ കവുങ്ങിന്‍ പൂക്കുലയുമായി കളത്തില്‍ ഇരിക്കുന്നു. പാട്ടിനൊപ്പം കളമെഴുതി ആവഹിച്ചു സര്‍പ്പങ്ങള്‍ പ്രവേ ശിക്കുന്നതോടെ ഇവര്‍ കലികയറി പൂക്കില കുലുക്കി പാട്ടിനൊപ്പം തുള്ളുന്നു. പാട്ടിന്റെ ദൃതാവ്സ്തയില്‍ കന്യകമാര്‍ നാഗങ്ങളായി ആടി കളം മായ്ക്കുന്നു.
ഭക്തജങ്ങളെ അനുഗ്രഹിക്കുന്നു. ഇതോടുകൂടി കളമെഴുത്തും പാട്ടും അവസാനിക്കുന്നു. ഗൃഹത്തിലും നാട്ടിലും ഉണ്ടാകുന്ന ദൌര്‍ ഭാഗ്യങ്ങള്‍ക്ക് രോഗങ്ങള്‍ക്കും പ്രതിവിധി ആയിട്ടാണ് സര്‍പ്പം പാട്ട് നടത്തുന്നത്, ഭൂമിയുടെ അധിപന്മാര്‍ സര്‍പ്പങ്ങള്‍ ആണന്നും അവരെ പ്രസാ ദിപ്പിക്കുവാന്‍ പല വീടുകളിലും സര്‍പ്പം പാട്ട് നടത്താറുണ്ട്. ഇതിനു കാര്‍മികത്വം നടത്തുന്നത് പുള്ളുവര്‍ സമുദായക്കാരാണ്. കന്നി,തുലാം,കുംഭം ,മേടം എന്നീ മാസങ്ങളില്‍ ആണ് സര്‍പ്പം തുള്ളല്‍ നടത്തുക.
സര്‍പ്പബലി
സര്‍പ്പബലി നാഗ പ്രീതിയ്ക്കായി നടത്തുന്ന മഹത്തരമായൊരു കര്‍മമാണ് സര്‍പ്പബലി. സര്‍പ്പ കളം വരയ്ക്കുക, പൂജ നടത്തുക, പുള്ളുവന്‍ പാട്ട് പാടുക ഇവയെല്ലാം സര്‍പ്പ ബലിയുടെ ഭാഗങ്ങള്‍ ആണ്. സര്‍പ്പ ബലിയുടെ ഐതിഹ്യത്തിനു ഖണ്ഡവദഹനവുമായി ബന്ധ പെട്ട കഥയാണ്. ഖാണ്ഡവദഹന കഴിഞ്ഞു സമുദ്രത്തില്‍ എത്തിയ തക്ഷകനെ ഒരു പുള്ളുവത്തി കുടത്തില്‍ കയറ്റി രക്ഷപെടുത്തി .അതിനാല്‍ നാഗകര്‍മങ്ങള്‍ക്കും,സര്‍പബലിക്കും പുള്ളുവ സാമീപ്യമു ള്ളതായിതീര്‍ന്നു.സര്‍പ ബലിക്കായി കളം വരച്ചു കഴിഞ്ഞാല്‍ കളത്തില്‍ പൂജ നടത്തുന്നു.ഇതിനു സര്‍വ്വ സര്‍പ്പ പൂജയെന്നു പറയപ്പെടുന്നു. പിന്നെ അഷ്ട നാഗങ്ങള്‍ക്കായി സങ്കല്പ പൂജ നടത്തും .ഇതു കഴിഞ്ഞു ഹവിസ് കൊണ്ടു ബലി തൂവുന്ന തോടെ സര്‍പ്പബലി എന്ന അനുഷ്ടാനം അവസാനിക്കുന്നു. അഷ്ട നാഗങ്ങള്‍ :- ഇര്‍വരന്‍,ദൃതരഷ്ട്രന്‍,ഗ്ലാവന്‍,അഗജാവന്‍, ശിതി പ്ര ഷ്ടന്‍,ശിഖന്‍,അതിശിഖൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.